2012, മാർച്ച് 10, ശനിയാഴ്‌ച

മുറ്റത്തെ പേര വെട്ടി

മുറ്റത്തെ പേര വെട്ടി.
ഇന്നലെ അച്ഛന്‍  പറഞ്ഞു..
പൂക്കാലവും  കായ് കാലവും വരുമ്പോള്‍
തോട്ടിയും കൈയും എത്തിപ്പറിക്കാന്‍,  ഇനി ആ ഉരുണ്ട മധുരങ്ങള്‍ പുരയോടിനെ തഴുകിയുണ്ടാകില്ല.
ഓടിനും ഷീറ്റിനും മേലെ മെയ്പന്ത്  കളിയ്ക്കാന്‍ എലികള്‍ ഇനി വരില്ല.
പന്തല്‍ വിരിച്ച ഇലചില്ലകളിലൂടെ അണ്ണാനെ തുരത്താന്‍ പേരില്ലാ   പൂച്ചയ്ക്കുമാകില്ല    . 
ധാരാളിത്തത്തില്‍ പകുതി ചപ്പിയെറിയാന്‍ വാവലുകള്‍ക്കിനി കനികളുമില്ല.
എന്റെ കുഞ്ഞനുജത്തി,നീ പിച്ച വച്ച് വന്നെടുക്കാന്‍ അവിടെ  ഇനി ഉണ്ണിക്കായ്കള്‍ കൊഴിയില്ല.. 

മുറ്റത്തെ പേര വെട്ടി.
പുതിയ കിണറിന്റെ സ്ഥാനം..
നനവറിഞ്ഞു നിറയുന്ന  കിണറിനോടൊന്നു ചോദിച്ചോട്ടെ..  .
എത്ര  മധുരമുണ്ടാകും എന്റെ പേരയുടെ  വേരോടിയ
നിന്റെ വെള്ളത്തിന്‌ ?...
എത്ര തണുപ്പുണ്ടാകും എന്റെ പേരയുടെ തണല്‍ തൊട്ട നിന്റെ ആഴങ്ങള്‍ക്ക്? ..

അനുയായികള്‍