2013, ഏപ്രിൽ 30, ചൊവ്വാഴ്ച

ഇതളടരുന്നു...




പൂവാങ്കുരുന്നിലകളില്‍ കാറ്റു പോലെ, ഉള്ളാകെ ഉലച്ച ഒരു പ്രണയമുണ്ടായിരുന്നു. ഒരു പെണ്ണുണ്ടായിരുന്നു. സഹസ്രനാമങ്ങളെ വരുതിയിലാക്കുന്ന സന്ധ്യകളില്‍, കാണാത്ത കൈതപ്പൂ പോലെ അവള്‍ മണത്തിരുന്നു.. രാത്രി പെയ്‌ത വേനല്‍മഴ കൈക്കുമ്പിളില്‍ നിന്നും നടുമുറ്റത്തെ ഓട്ടുരുളിയിലേക്ക്‌ ചോരുമ്പോള്‍, അവളുടെ ചിരി കിലുങ്ങിയിരുന്നു. കൊന്നപ്പൂ കണ്ണില്‍ വീണുണരുന്ന വിഷുപ്പുലരിക്ക്‌ അവളുടെ കൈയ്യുടെ കണിവെള്ളരിത്തണുപ്പായിരുന്നു. പോക്കുവെയില്‍ പിച്ചവയ്‌ക്കുന്ന കാവോരങ്ങളില്‍ അവളുടെ മുടിത്തണല്‍ പടര്‍ന്നിരുന്നു. രാത്രിയോടും പകലിനോടും ഒടുങ്ങാത്ത കൊതി തന്നു ചിലമ്പിയ കുഞ്ഞുപാദസരങ്ങള്‍, അവളുടെ കാലില്‍ ഉമ്മവച്ചുലഞ്ഞിരുന്നു. ഇന്ന്‌ ആദ്യമായി കൈതപ്പൂ കണ്ടു. മണമില്ല. പൂവാങ്കുരുന്നിലകളില്‍ കാറ്റില്ല. ആ പെണ്ണില്ല.

അനുയായികള്‍