2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

അവളും ഞാനും 3




ഒരു പാട്ട്‌ എഴുതിത്തുടങ്ങുകയായിരുന്നു. വെളുവെളെ വെളുത്ത വിരിയില്‍ അവളുറങ്ങി വിടര്‍ന്നിരുന്നു.പാട്ട്‌ തീരുമ്പോള്‍, ഉണര്‍ത്തി, പാടിക്കേള്‍പ്പിക്കണമെന്ന്‌ മേശവിരിയില്‍ എഴുതി വച്ചിട്ടാണവള്‍ ചാഞ്ഞത്‌. മുടിയിലെ ഈറന്‍ ചാഞ്ചാട്ടി ഉണക്കാനുള്ള കാറ്റിന്റെ ഉത്സാഹം കണ്ടിരിയ്‌ക്കവേ മഴ പെയ്‌തു. അവളുടെ മുന്‍ നിരയിലെ നീളം കൂടിയ താന്തോന്നി മുടി, മുഖത്തെ പകുത്തു വീണു. വരികള്‍ അവസാനിയ്‌ക്കുകയായിരുന്നു. ഒന്നു കൂടി മാത്രം. മഴ, പന മേലെ വളര്‍ന്നതിന്റെ ആരവം കേട്ടു. പാട്ട്‌ മുഴുമിപ്പിച്ചില്ല.മിന്നലിളക്കങ്ങള്‍, വെയിലോട്‌ ചേര്‍ത്ത കണ്ണാടിച്ചില്ലു പോലെ, മിന്നി മറയുന്ന ആ മുഖം അങ്ങനെ ഉറങ്ങട്ടെ. എന്റെ മയക്കം കൂടി ആ കണ്ണിലൊളിയ്‌ക്കട്ടെ. പുലരട്ടെ. അവളുണരട്ടെ. അത്‌ വരെ പിറക്കാത്ത വരീ...നീയാണ്‌, നീ മാത്രമാണ്‌ എന്റെ പ്രണയം.

18-10-12

2 അഭിപ്രായങ്ങൾ:

അനുയായികള്‍