2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

അവളും ഞാനും 4



ഇലത്തുമ്പുകളില്‍ നിന്നും ഇറ്റിറ്റു വീണ ഓരോ തുള്ളിയും, അവള്‍ കണ്ണുകള്‍ കൊണ്ടൊപ്പിയെടുത്തു.കണ്ണ്‌ നിറഞ്ഞൊഴുകി. മുഖമാകെ ജലരേഖകള്‍ പടര്‍ന്നു.മഴയേറ്റ്‌ കൊഴിഞ്ഞ ഇതളുകള്‍ തൊട്ടു നടന്ന എന്റെ കൈത്തലം അവള്‍ മുഖത്തോട്‌ ചേര്‍ത്തു. നനവ്‌. ഞാന്‍ കൈ അടര്‍ത്തിയപ്പോള്‍ അവളുടെ വലത്‌ കവിളില്‍ ഒരു നീലയിതള്‍. പൂവേതെന്നറിയില്ല. ഞാന്‍ കൈവെള്ളയില്‍ പരതി.ഇല്ല മറ്റൊരു നീലയിതള്‍.മുറ്റത്തോ, തൊടിയിലോ എങ്ങും നീല പൂക്കുന്ന ചെടിയൊന്നും കണ്ടില്ല.മഴ കൊണ്ടുവന്നതാവാം. എങ്കിലും ഒന്നു മാത്രമായ്‌...
അവള്‍ ചിരിച്ചു. നീല അടരാതെ കവിളില്‍ പടര്‍ന്നു.


17-10-2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍